തലശ്ശേരി: രണ്ടാം വിവാഹം കഴിക്കുന്നതിൻ്റെ വിരോധത്തില്‍ സ്വന്തം സഹോദരിയെ കുത്തിക്കൊലപ്പെടുത്തിയ സഹോദരൻമാർക്ക് ജീവപര്യന്തം ശിക്ഷ.
ഖദീജയുടെ സഹോദരങ്ങളായ കെഎൻ ഇസ്മായില്‍, കെഎൻ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷൻസ് കോടതി ശിക്ഷിച്ചത്.
ഉളിയില്‍ സ്വദേശി ഖദീജയെ കൊലപ്പെടുത്തിയത് രണ്ടാം വിവാഹം കഴിക്കുന്ന വിരോധത്തിലാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
അന്തിമ വാദത്തില്‍ ഖദീജയുടെ ദുരഭിമാനക്കൊല അല്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. എന്നാല്‍ ഇത് ദുരഭിമാനക്കൊല ആണെന്നും വധശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.
2012 ഡിസംബർ 12 -ന് ഉച്ചയ്ക്കാണ് കേസിന്നാസ്പദമായ സംഭവം. ഖദീജയെ കൊലപ്പെടുത്തുകയും രണ്ടാം ഭർത്താവ് ഷാഹുല്‍ ഹമീദിനെ ഗുരുതരമായി ആക്രമിക്കുകയും ചെയ്യുകയായിരുന്നു.
ആദ്യം വിവാഹം ചെയ്തയാളെ ത്വലാഖ് നടത്തിയ ശേഷമായിരുന്നു പ്രതികള്‍ രണ്ടാം കല്യാണത്തിനെന്ന വ്യാജേന ഖദീജയെയും രണ്ടാം ഭർത്താവ് കോഴിക്കോട് ഫറൂക്ക് സ്വദേശി ഷാഹുല്‍ ഹമീദിനെയും വിളിച്ചു വരുത്തിയത്.
തുടർന്ന് ഖദീജയെ കൊലപ്പെടുത്തുകയും ഷാഹുല്‍ ഹമീദിനെ ആക്രമിക്കുകയുമായിരുന്നു. കേസില്‍ 13 വർഷത്തിന് ശേഷമാണ് വിധി വരുന്നത്.