കൂത്തുപറമ്പ് : സർവീസ് നടത്തേണ്ട സമയക്രമ തർക്കത്തെ തുടർന്ന് കൂത്തുപറമ്പ് ബസ് സ്റ്റാന്റില്‍ ബസ്സ് ഡ്രൈവർ ക്ലീനറെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കൂത്തുപറമ്പ് പൊലിസ് കേസെടുത്തു.
ബസ് ഡ്രൈവറും ക്ലീനറും തമ്മിലുണ്ടായ വാക് തർക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
സംഭവത്തില്‍ പരിക്കേറ്റ ബസ്സ് ക്ലീനറായ പേരാവൂർ മേനെച്ചോടി സ്വദേശി വിജേഷ് കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കൂത്തുപറമ്പ് - ആലച്ചേരി റൂട്ടില്‍ സർവീസ് നടത്തുന്ന ശ്രീ മുത്തപ്പൻ ബസില്‍ ക്ലിനറായി ജോലി ചെയ്തു വരുന്ന പേരാവൂർ മേനെച്ചോടി സ്വദേശി വിജേഷിനെ വാക്കു തർക്കത്തെ തുടർന്ന് കൂത്തുപറമ്പ് ബസ്റ്റാൻഡില്‍ വച്ച് കൂത്തുപറമ്പ് വണ്ണാത്തിമൂല റൂട്ടില്‍ സർവീസ് നടത്തുന്ന നബീല്‍ ബസ് ഡ്രൈവറായ രഹനാസ് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
സംഭവത്തില്‍ ഇടതു കൈപ്പത്തിക്ക് മുറിവേറ്റ വിജേഷിനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ബസ് ഡ്രൈവറായ രഹനാസിനെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
സംഭവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് എസ്‌ഐ അഖിലിന്റെ നേതൃത്വത്തില്‍ ഫോറൻസിക് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു.