Zygo-Ad

കണ്ണൂർ സ്വദേശി കളടക്കമുള്ള സംഘം പത്തു കോടിയുടെ തിമിംഗല ഛര്‍ദിയുമായി കുടകില്‍ പിടിയില്‍


ഇരിട്ടി: പത്തു കോടിയോളം രൂപ വില വരുന്ന തിമിംഗല ഛർദിയുമായി (ആംബർ ഗ്രീസ്) മലയാളികള്‍ ഉള്‍പ്പെടെയുള്ള പത്തംഗ സംഘം കർണാടകയിലെ കുടകില്‍ അറസ്റ്റില്‍.

കണ്ണൂർ, വയനാട്‌, തിരുവനന്തപുര, കാസർഗോഡ്‌ ജില്ലകളിലും കർണാടകത്തിലെ ഭദ്രാവതി ജില്ലയിലുമുള്ളവരാണ് കുടക് പോലീസിന്‍റെ പിടിയിലായത്. 

ഇവരില്‍ നിന്ന് 10.390 കിലോഗ്രാം തിമിംഗല ഛർദിയും നോട്ടെണ്ണുന്ന രണ്ട് മെഷീനുകളും പിടിച്ചെടുത്തു. പ്രതികള്‍ സഞ്ചരിച്ച രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു.

കണ്ണൂർ പെരളശേരി സ്വദേശികളായ വി.കെ. ലതീഷ് (53), കെ.കെ. ജോബിഷ്‌ (33), എം. ജിജേഷ്‌ (40), മണക്കായി സ്വദേശി വി. റിജേഷ് (40), കൂത്തുപറമ്പ് വേങ്ങാട്ടെ ടി. പ്രശാന്ത് (52), തിരുവനന്തപുരം സ്വദേശികളായ‌ ഷംസുദീൻ (45), എം. നവാസ് (54), കാസർഗോഡ് കാട്ടിപ്പൊയിലിലെ ബാലചന്ദ്ര നായിക് (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ് (58), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48) എന്നിവരെയാണ് വീരാജ്‌പേട്ട ഡിവൈഎസ്‌പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷ സംഘം അറസ്റ്റ് ചെയ്തത്.

തിമിംഗല ഛർദി വില്പന നടത്താൻ ഒരു സംഘം എത്തിയിട്ടുണ്ടെന്ന് കുടക് എസ്പി കെ. രാമരാജനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പോലീസ് നടത്തിയ വാഹന പരിശോധനയില്‍ വീരാജ്പേട്ട് ഹെഗ്ഗള ജംഗ്ഷനില്‍ വച്ചാണ് സംഘം പിടിയിലാകുന്നത്.

പ്രതികളുടെ മറ്റു വിവരങ്ങള്‍ ഇടപാടുകള്‍ എന്നിവയെക്കുറിച്ച്‌ പോലീസ് അന്വേഷിച്ചു വരികയാണ്.

വളരെ പുതിയ വളരെ പഴയ