Zygo-Ad

മണ്ണൂരിൽ ജനവാസമേഖലയിൽ പുലിവർഗത്തിൽപ്പെട്ട ജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തി, ഭീതിയോടെ മണ്ണൂരുകാർ

 


മട്ടന്നൂർ  :മണ്ണൂരിൽ ജനവാസമേഖലയിൽ പുലിവർഗത്തിൽപ്പെട്ട ജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തി. ശനി രാത്രി ഏഴരയോടെയാണ് മണ്ണൂർപറമ്പിൽ നിന്ന് ഇരിക്കൂറിലേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരൻ റോഡരികിൽ പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടത്. ഉടൻ സമീപവാസികളെ അറിയിച്ചു. നഗരസഭാ അധികൃതരും നാട്ടുകാരും വിവരമറിയച്ചതിനെ തുടർന്ന് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ജീവിയെ കണ്ടത്താനായില്ല. തുടർന്നാണ് കഴിഞ്ഞദിവസം മണ്ണൂർഭാഗത്ത് ഇടവഴിയിൽ കാൽപ്പാട് കണ്ടതായി നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

പരിശോധനയിൽ ഇടവഴിയിൽ കണ്ട 13 സെന്റിമീറ്റർ വ്യാസമുള്ള കാൽപ്പാടുകൾ പുലി വർഗത്തിൽപ്പെട്ട ജീവിയുടേത് തന്നെയാണെന്ന് വനംവകുപ്പ് ഓഫീസർ സി സുനിൽകുമാർ പറഞ്ഞു. ജീവിയെ കണ്ടതായി പറയുന്ന മണ്ണൂർപ്പറമ്പും കാൽപ്പാടുകൾ കണ്ടെത്തിയ പ്രദേശവും ഏക്കർകണക്കിന് വിസ്തൃതിയിൽ കാടു പിടിച്ചു കിടക്കുന്ന മേഖലയാത്ത് നിരവധി വീടുകളുമുണ്ട്. ജനങ്ങൾ പുലർച്ചെയും രാത്രിയും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും വനം വകുപ്പിൻ്റെ പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും ക്യാ മറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കു മെന്നും നഗരസഭാ ചെയർമാൻ എൻ ഷാജിത്തും വനം വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.. കഴിഞ്ഞ വർഷം  കലൂരിലും പുലിയുടെ സാന്നിധ്യം കണ്ടത്തിയിരുന്നു. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. കണ്ണൂർ വിമാനത്താവളം പരിസരത്ത് സിഐഎസ്എഫ് ഉദ്യോഗസ്ഥർ പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടതായും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

വളരെ പുതിയ വളരെ പഴയ