കൂത്തുപറമ്പ് : മാനന്തേരി ഞാലില്‍ സ്വദേശിയായ യുവാവിനെ തലശേരിയിലേക്ക് വിളിച്ചു വരുത്തി കാറില്‍ കയറ്റിക്കൊണ്ടു പോയി മർദിച്ച കേസില്‍ ഗള്‍ഫിലേക്ക് കടന്ന പ്രതി അറസ്റ്റില്‍.
കിണവക്കല്‍ ബെങ്കണച്ചാല്‍ കമ്പിത്തൂണിലെ മുഹമ്മദ് സയ്യിദ് ഷഹലിനെയാണ് (26) കണ്ണവം പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിലുള്‍പ്പെട്ട ആറ് പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു. 2024 മേയ് 25നായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തേരി ഞാലില്‍ സ്വദേശിയായ മിഥിലാജിനെ എരഞ്ഞോളിയില്‍ വിളിച്ചുവരുത്തിയ മർദിക്കുകയായിരുന്നു. കണ്ണവം സ്റ്റേഷൻ ഇൻസ്പെക്ടർ കെ.വി.ഉമേഷ് ,എസ്‌ഐ എം. പി.രാജീവൻ,സിപിഒ ഷിജിൻ,ഡിസിപിഒ അഖില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.