Zygo-Ad

ഭാര്യയെ മർദിച്ച കേസിലെ പ്രതിക്ക് ആറ് മാസം തടവ്


 തലശേരി :മദ്യപിച്ച് വഴക്കുണ്ടാക്കി ദേഹോപദ്രവം ഏൽപ്പിച്ചപ്പോൾ നിലത്തു വീണ ഭാര്യയെ കഴുത്തിന് അമർ ത്തിപ്പിടിക്കുകയും ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും ചെയത കേസിൽ ഭർത്താവിന് ആറ് മാസം തടവ്. കേളകം പള്ളിയിറ കോളനിയിലെ വിജയനെ (62) യാണ് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ഡി ഫിലിപ്പ് തോമസ് ശിക്ഷിച്ചത്.

വിജയന്റെ ഭാര്യ തങ്ക (53- അയ്യ) മരിച്ച കേസിലാണ് വിധി. ഒരു വർഷമായി പ്രതി ജയിലിലാണ്. കൊ ലക്കുറ്റത്തിനാണ് പ്രതിക്കെതിരെ ആദ്യം കേസെടുത്തത്. തങ്കയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണ കാരണം ഹൃദയാഘാതമാണെണ് കണ്ടെത്തി. ഇതോടെ നരഹത്യാ കുറ്റത്തിൽനിന്ന് ഇയാളെ വിചാരണക്കോടതി ഒഴിവാക്കി. തങ്കയെ ദേഹോപദ്രവം ചെയ്തതിന് സാക്ഷി കൾ നൽകിയ മൊഴികൾ തെളിവായി കണ്ടാണ് കോടതി ആറ് മാസം തടവിന് ശിക്ഷിച്ചത്. 2020 മാർച്ച് 15ന് കേളകം വില്ലേജ് ഓഫീസിന് പിൻവശം പുഴക്കരയിൽവച്ചാണ് കേസിനാസ്പദമായ സംഭവം. കേളകം പൊലീസ് ഇൻസ്പെക്ടർ പി വി രാജൻ, സബ് ഇൻസ്പെക്ടർ എം കെ കൃഷ്ണൻ എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രോസി ക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ ജയറാം.ദാസ് ഹാജരായി.

വളരെ പുതിയ വളരെ പഴയ